തിരകള്‍
പരസ്പരം
ആലിംഗനം ചെയ്തും
കലങ്ങി മറിഞ്ഞും
ചിപ്പിയെ തിരഞ്ഞും
മുത്തുകളും
പവിഴങ്ങളും തിരഞ്ഞും
നിമിഷങ്ങളില്‍
മൃതിയടയുന്നു
തിരകളിൽ
മുത്തുകളും
പവിഴങ്ങളുമുണ്ട്
എങ്കിലും
ആഴിയിൽ നിന്നും
ചിപ്പി പോലും
തീരമണയ്ക്കുന്നില്ല
തിരകളിലേക്ക്
വലിച്ചെറിഞ്ഞ ചെരിപ്പ്
തിരികെ കൊണ്ടുവന്നു
പക്ഷേ
കൊണ്ടു പോയ ജീവന്‍
തിരിച്ചു തന്നില്ല
ആത്മാവിനെ
കടലുപ്പിൽ ലയിപ്പിച്ച്
മാലിന്യം തീരം തള്ളി
തിരകള്‍
ചെറുതായി
പ്രകൃതി കരഞ്ഞാൽ
തീരത്തെ വീടുകളും ജീവനും നക്കിത്തുടയ്ക്കുന്നു
ദയയില്ലാതെ
തിരകള്‍
എന്തുകൊണ്ടായിരിക്കും
ജീവനിഷ്ടപ്പെടാത്തത്
തിരകളെ
എങ്കിലും
നുരഞ്ഞു പതഞ്ഞ്
തീരം തഴുകുകുമ്പോൾ
ഇത്തിരി നേരം
ഞാനും വരും
എന്നെ പോലെ
പരകോടി ജനങ്ങളും വരും നിറുത്താതെയുള്ള
നിന്റെ തലോടലും
അഴകും കാണാന്‍
തിരകള്‍
മലിനമാക്കപ്പെട്ട
പ്രവര്‍ത്തികൾക്ക്
സാക്ഷിയാകാൻ
തിരകള്‍
കാലങ്ങള്‍ മാറ്റി മറിച്ച
ചിന്തകള്‍ക്കു
പ്രചോദനമാകുന്നു
തിരകളെ നോക്കി
എല്ലാം മറന്നു
കുറച്ചൊത്തിരിനേരമിരുന്ന്
ചുവന്ന തുടുത്ത സന്ധ്യയുണ്ണാൻ
തിരകള്‍
വീണ്ടും
വീണ്ടും
തീരം ചുംബിച്ച്
വിടവാങ്ങുന്നു
No comments:
Post a Comment